കണ്ണൂർ : വനിതാ സംവരണം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്, നിലവിലുള്ള അംഗസംഖ്യയിൽ പാർലമെന്റിലും നിയമസഭയിലും വനിതകൾക്ക് 33% സംവരണം ഉടനെ നടപ്പിലാക്കണമെന്ന് മഹിളാ കോൺഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റി.
മണ്ഡലം പുനർനിർണയം തങ്ങളുടെ താൽപര്യാർത്ഥം നടത്തിയെടുക്കുന്നതിന് പ്രധാനമന്ത്രിയും മന്ത്രിസഭയും കേന്ദ്രസർക്കാരും ബിജെപിയും ഈ രാജ്യത്തെ സ്ത്രീകളെ ഉപകരണങ്ങൾ ആക്കുകയാണ് ചെയ്തത്. എന്നാൽ കോൺഗ്രസ് പാർട്ടിയുടെയും പ്രതിപക്ഷ സഖ്യമായഇന്ത്യ ബ്ലോക്കിന്റെയും ശരിയായ ഇടപെടലിലൂടെ ആ ശ്രമം പരാജയപ്പെട്ടു. ജനാധിപത്യത്തിന്റെ വിജയം ആണിത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പരാജയത്തെ അതിന്റെതായ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് അംഗീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാവണം 2023-ൽ പാസായ സ്ത്രീ സംവരണ ബിൽ ഉടനടി നടപ്പിലാക്കുമെന്ന് ഉറപ്പ് രാജ്യത്തിനും, രാജ്യത്തെ സ്ത്രീകൾക്കും നൽകണം. 2029 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ലോകസഭയിലെ 543 സീറ്റുകളുടെ 33% സ്ത്രീ സംവരണ സീറ്റുകൾ ആകുമെന്ന് ഉറപ്പ് പ്രധാനമന്ത്രി രാജ്യത്തിന് നൽകണം . തന്റെ തോൽവി അതിന്റേതായ രീതിയിൽ അംഗീകരിക്കാൻ പ്രധാനമന്ത്രി ഈ അവസരം ഉപയോഗിക്കുമെന്ന് കരുതുന്നു .
ഏപ്രിൽ 23 രാവിലെ 9 മണിക്ക് മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേരള ലോക്‌ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. അതിനു ശേഷം സമരം ജില്ല, ബ്ലോക്ക് തലങ്ങളി ലേക്കും വ്യാപിപ്പിക്കും.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് - ശ്രീജ മഠത്തില്‍,രജനി രമാനന്ദ്,സി. ടി ഗിരിജ.,ഉഷ അരവിന്ദ്,പുഷ്പലത. കെ. എന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.
The Mahila Congress Kannur District Committee said that India has a Prime Minister and a central government that see women as tools.






















